Sunday, June 5, 2011

ഒരു കരച്ചില്‍


ഒരു നുണയുടെ ചുവടു പിടിച്ച്,
പലവട്ടം ചവിട്ടി ചവിട്ടി
അലക്കി അലക്കി വെളുപ്പിച്ച
ചവിട്ടുപായയുടെ മുകളില്‍ കയറി നിന്ന്
അവന്‍ ലോകത്തോട്
തന്‍റെ പ്രണയം വിളിച്ചു പറഞ്ഞു.
അഴുക്കും മെഴുക്കും പറ്റി മരിക്കാറായ
ചവിട്ടുപായയെയോര്‍ത്ത്
ചിലര്‍ വിലപിച്ചു.
അഴകും മിഴിവും വറ്റി
വിളര്‍ച്ച പൂണ്ട അവനെ കണ്ട്
ചിലര്‍ ചിരിച്ചു.
കാലിനും പായക്കുമിടയില്‍
ഉറവ പൊട്ടിയ
നീര്‍ക്കുമിളകളെയോര്‍ത്ത്
അവന്‍ മാത്രം കരഞ്ഞു.